പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

ഇന്ത്യാമഹാരാജ്യത്തെ അഭ്യസ്തവിദ്യരായ യുവതലമുറയിലെ ഒരു മൃഗീയ ഭൂരിപക്ഷം ഇന്നു ഐ. ടി മേഖലയിലാണ്‌ ജോലി ചെയ്യുന്നത്‌. ഭാരതത്തിന്റെ ഭാവി തന്നെ വിവര സാങ്കേതിക മേഖലയിലാണെന്നും, നാളത്തെ ലോകം ഭാരതത്തിന്റേതാണെന്നും, ദീര്‍ഘ വീക്ഷണമുള്ള ചിന്തകര്‍ പ്രവചിക്കുമ്പോള്‍ ഈ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരത്തിലുണ്ടാകുന്ന ചില കല്ലുകടികളെക്കുറിച്ചാണ്‌ ഈ നിരീക്ഷണം.

മുട്ടിനു മുട്ടിനു രാജ്യത്ത്‌ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ടെക്നോളജി/ഇന്‍ഫോ പാര്‍ക്കുകളെ മുന്‍ നിര്‍ത്തി ഈ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ നേരിട്ടു അനുഭവമുള്ളതു കൊണ്ടും, വളരെ പരിചിതമായ സാഹചര്യങ്ങള്‍ ഉള്ളതു കൊണ്ടും കേരളത്തിലെ ടെക്നോപാര്‍ക്കിനെത്തന്നെ ഒരു ഉദാഹരണമായി ഇവിടെ എടുക്കുകയാണ്‌.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ടെക്നോളജി പാര്‍ക്കുകളും ഇതില്‍ നിന്നു തുലോം വ്യത്യസ്തമല്ല എന്നുള്ളതാണ് വാസ്തവം.

ടെക്നോളജിപാര്‍ക്കുകള്‍ കേരളത്തിലെ തടവറകള്‍

തലസ്ഥാനമായ അനന്തപുരിയില്‍ കഴക്കൂട്ടത്തിനടുത്തുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള, കൂറ്റന്‍ ഗേറ്റുകളും മുള്ളുവേലികളും ഘടിപ്പിച്ച ടെക്നോപാര്‍ക്കിനുള്ളിലെ 'ലോകം' തികച്ചും വ്യത്യസ്തമാണ്‌. ഇവിടെ 10,000-ത്തിലധികം അഭ്യസ്തവിദ്യര്‍ 80-ഓളം കമ്പനികളിലായി ജോലി ചെയ്യുന്നു എന്നാണ്‌ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വിദ്യാസമ്പന്നരയ കേരള ജനതയുടെ ഒരു പരിച്ഛേദം ഇവിടെ അസ്വാതന്ത്ര്യത്തിന്റെ കൂച്ചു വിലങ്ങുകള്‍ക്കുള്ളിലാണെന്നു പറഞ്ഞാല്‍, അതില്‍ തീരെ അതിശയോക്തി ഉണ്ടാവില്ല.


സ്വന്തമായി ആഘോഷങ്ങളില്ലാത്തവര്‍, വോട്ടവകാശം നിഷേധിക്കപ്പെട്ടവര്‍, സ്വാതന്ത്ര്യ ദിനത്തില്‍പ്പോലും പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍.... ഇവിടെ അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തപ്പെടുന്നു. കുറഞ്ഞതു 9 മണിക്കൂറു മുതല്‍ 16-ഉം 17-ഉം മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സ്ത്രീകളടങ്ങുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാണ്‌.കടുത്ത മാത്സര്യം നിറയുന്ന അന്താരാഷ്ട്ര വിപണിയില്‍ നിന്നു കുറഞ്ഞ ബഡ്ജറ്റില്‍ പ്രൊജെക്ടുകള്‍ പിടിച്ചെടുക്കാന്‍, റിയലിസ്റ്റിക്‌ അല്ലാത്ത പ്രോജക്ട്‌ ഷെഡ്യൂളുകള്‍ ഉണ്ടാക്കേണ്ടി വരുന്നു എന്നുള്ളതാണു, കമ്പനി മാനേജ്മെന്റുകളുടെ ന്യായം.
എന്നാല്‍ ഇവിടെ ബലിയാടുകളാവുന്നതു താഴേക്കിടയില്‍ ജോലി ചെയ്യുന്നവരാണ്‌.

ഐ. ടി മേഖലയിലെ ഒരു വിഭാഗം എഞ്ചിനീര്‍മാര്‍ 24 X 7 എന്ന സര്‍വീസ്‌ അനുസരിച്ചു ജോലി ചെയ്യുന്നവരാണ്‌. അതായതു ആഴ്ചയിലെ 7 ദിവസങ്ങളിലെ 24 മണിക്കൂറും മുഴുവനായി കമ്പനിക്കു തീറെഴുതി, തുടര്‍ച്ചയായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. വികസിത രാജ്യങ്ങള്‍‍ക്കാവശ്യമില്ലത്ത രണ്ടാം തരം ജോലികളായ സര്‍വ്വീസ്‌/മെയിന്റനന്‍സ്‌ ജോലികളാണ്‌ ഇക്കൂട്ടര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അഹോരാത്രം പണിയെടുക്കുന്ന ഇത്തരം യാന്ത്രിക ജീവികള്‍ക്കു നല്‍കുന്ന ശമ്പളങ്ങള്‍ പോലും അന്താരാഷ്ട്രകമ്പനി നിയമങ്ങള്‍‍(കമ്പനി ലോ) അനുസരിച്ചുള്ളതല്ല എന്നുള്ളതും ഒരു ഞെട്ടിപ്പിക്കുന്ന സത്യമാണ്‌.

അളവില്ലാത്ത വരുമാനവും മാനദണ്ഡങ്ങളില്ലാത്ത ശമ്പളനിരക്കും സ്വകാര്യ ഐ.ടി മേഖല നേരിടുന്ന എന്നത്തെയും പ്രതിസന്ധിയാണ്‌.


കേരളത്തില്‍ ജീവിക്കുമ്പോഴും കേരളത്തിന്റെ രുചിഭേദങ്ങള്‍ പോലും തിരിച്ചറിയാനാവാതെ, പിറ്റ്സകളുടെയും, ഹാം ബര്‍ഗ്ഗറുകളുടെയും ലോകത്തിലാണ്‌ 'ടെക്നോപാര്‍ക്കിയന്‍ ജനത'. ഹോട്ടല്‍ ഗ്രൂപ്പുകള്‍ ഭക്ഷണം വിളമ്പുന്ന ടെക്നോപാര്‍ക്കിന്റെ അകത്തളങ്ങളില്‍ രുചികരമായ ഭക്ഷണമില്ലെന്നു മാത്രമല്ല, അടിച്ചേല്‍പ്പിക്കുന്ന മോശം ഭക്ഷണങ്ങളും അവക്കൊക്കെ അന്യായ വിലയുമാണു ഈടാക്കപ്പെട്ടുന്നത്‌.
പ്രതികരിക്കാന്‍ മറന്നു പോയ ഒരു തലമുറ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു.
ഇതിനെക്കുറിച്ചു അന്വേഷിച്ചപ്പോള്‍, അഞ്ചക്കശമ്പളം വാങ്ങിക്കുന്നവനു ഇതൊരു പ്രശ്നമേയല്ല എന്നാണ്‌ ഒരു ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചത്‌. ഇവിടെ തലേദിവസത്തെ ബാക്കി വന്ന ചോറ്‌ പിറ്റേദിവസം രാവിലെ ഇഡ്ഡലിയായും, അതില്‍ ബാക്കി വരുന്നവ വൈകുന്നേരങ്ങളില്‍ 'ചില്ലി ഇഡ്ഡലി'-യായും രൂപം മാറി ഇവരുടെ മുന്നിലെത്തുമ്പോള്‍ ആരും ഭക്ഷണത്തിന്റെ പഴക്കത്തെക്കുറിച്ചു പോലും വേവലാതിപ്പെടുന്നില്ല.

പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു തലമുറ ഇവിടെ മരിച്ചു ജീവിക്കുന്നു.

തലസ്ഥാനനഗരിയില്‍ രാജ്യത്തെ പിടിച്ചു കുലുക്കുന്ന സമരങ്ങളും പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടന്നാലും ഇതൊന്നും ഇക്കൂട്ടരെ ബാധിക്കുന്നില്ല. ഇവ തങ്ങളുള്‍പ്പെടുന്ന പ്രശ്നങ്ങളാണെങ്കില്‍ക്കൂടി .
ബന്ദിന്റെയും ഹര്‍ത്താലിന്റേയും ദിനങ്ങളില്‍ ജീവന്‍ പണയം വെച്ചും സായിപ്പിനെ സേവിക്കുവാന്‍ ഇവര്‍ കമ്പനികളിലെത്തുന്നു. ഐ. ടി ലോകത്തില്‍ ക്ലൈന്റ്‌ അഥവാ കസ്റ്റമര്‍ ആണു ദൈവം. കസ്റ്റമറുടെ പ്രീതിക്കായ്‌ എന്തും ചെയ്യാന്‍ ടെക്നോപാര്‍ക്കിലെ കൊച്ചു മുതലാളികള്‍ക്കു മടിയില്ല. കസ്റ്റമര്‍ക്കു കെട്ടുകാഴ്ച്ചയായി ആനയും അമ്പാരിയും ഒരുക്കുന്നവര്‍ മുമ്പു സോഫ്റ്റ്‌വെയര്‍ എഞ്ചിനീര്‍മാരായ പെണ്‍കൊടികളെ താലപ്പൊലിയുമായി ടെക്നോപാര്‍ക്കിന്റെ വഴിയോരങ്ങളില്‍ ഒരുക്കി നിര്‍ത്തിയിരുന്നു. എന്തു കൊണ്ടോ ഇന്നതു മാറിയിട്ടുണ്ട്‌. പകരം സെറ്റുടുത്തു താലപ്പൊലിയുമായി വന്നു നില്‍ക്കുന്നത്‌ വാടകക്കെടുത്ത ശ്രീചിത്രാ പൂവര്‍ ഹോമിലെ അഗതികളായ പെണ്‍കുട്ടികളാണ്‌. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍ പതിനായിരക്കണക്കിനു രൂപ ചിലവഴിച്ചു ദിനം പ്രതി അത്തപ്പൂക്കളങ്ങളും ഒരുക്കുന്നു.

ഇഷ്ടദേവപ്രീതിക്കായി നമ്മൂടെ സംസ്‌കാരത്തില്‍ ഇനിയെന്തൊക്കെയുണ്ടു വിറ്റഴിക്കാന്‍ എന്നു ചിന്തിക്കുന്നവരാണിവര്‍.

മതില്‍ക്കെട്ടിനുള്ളിലെ ഈ ഉദ്യോഗസ്ഥവൃന്ദത്തോടുള്ള സാധാരണജനങ്ങളുടെ മനോഭാവത്തില്‍ അസൂയയും അസംതൃപ്തിയുമാണ്‌ നിഴലിക്കുന്നതെന്നുള്ളത്‌ ഞെട്ടിപ്പിക്കുന്ന ഒരു നഗ്നയാഥാര്‍ത്ഥ്യമാണ്‌. തൊഴില്‍ രഹിതരായ സാധാരണക്കാരന്‌ അപ്രാപ്യമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന ഈ ടെക്നോപാര്‍ക്കിയന്‍ ജനതയെ പുറത്തെത്തിയാല്‍ ഇരുളിന്റെ മറവില്‍ തലക്കടിച്ച്‌ വീഴ്ത്തി കയ്യിലെ മൊബെയില്‍ ഫോണും, കാശും കൈവശപ്പെടുത്താനും ഇവര്‍ക്ക്‌ യാതൊരു മടിയുമില്ല. അസംതൃപ്തരായ കുറെ തൊഴില്‍രഹിതരുടെ, അസൂയയില്‍ നിന്നുടലെടുക്കുന്ന ഒരു തരം പ്രതിഷേധമാണിതെന്നാണ്‌ വിദഗ്ദമതം.


ടെക്നോക്രാറ്റുകളും സാമൂഹ്യ പ്രതിബദ്ധതയും

ഈ ടെക്നോപാര്‍ക്കിയന്‍ തലമുറയുടെ, മനോഭാവങ്ങളെപ്പോലൂം നിയന്ത്രിക്കുന്നതു മാരകമായ ചില കച്ചവട ചിന്താഗതികളാണെന്നു മനസ്സിലാക്കുമ്പോള്‍ പ്രശ്നം എത്രത്തോളം രൂക്ഷമാണെന്നും, നാം എവിടെ നില്‍ക്കുന്നുവെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌.

സെപ്തംബര്‍ 11-നു ആയിരക്കണക്കിനു മനുഷ്യ ജീവന്‍ പൊലിഞ്ഞു വീണപ്പോള്‍, ഈ സാഹചര്യം മുതലെടുത്താല്‍ സെക്യൂരിറ്റി പ്രൊജെക്ക്റ്റുകള്‍ നമുക്കു പിടിച്ചെടുത്തു കോടികള്‍ സ്വന്തമാക്കാമെന്നുള്ള കച്ചവടസ്വപ്നങ്ങല്‍ നെയ്യുന്നവരും, അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താനും ബാബിലോണ്‍ എന്ന പുരാതന ഇറാക്കും തകര്‍ത്തെറിഞ്ഞപ്പോള്‍ അവിടുത്തെ കണ്‍സ്ട്രക്ഷന്‍/ടെലികോം പ്രൊജെക്ടുകളെ മുന്നില്‍ക്കണ്ട്‌ വര്‍ക്ക്‌ പ്രൊപ്പോസല്‍ അയക്കാമെന്നും കരുതുന്ന തരത്തിലുള്ള സ്ഥാപിത കച്ചവടബുദ്ധികള്‍ ഉള്‍പ്പെടുന്നതാണ്‌ ഈ പുതു തലമുറ.

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ലിക്കുദിനത്തില്‍പ്പോലും മുന്‍ഗാമികള്‍ അടിച്ചോടിച്ച സായിപ്പിനു വേണ്ടി, അടിമപ്പണി പോലെയുള്ള അധികവേല ചെയ്തു കൊണ്ടിരിക്കുന്ന ഒരു പിന്‍തലമുറ തികച്ചും വിരോധാഭാസമാണ്‌.

ഈ സമൂഹം വാര്‍ക്കപ്പെട്ടിരിക്കുന്നതു മറ്റൊരു അച്ചിലാണ്‌. അവര്‍ ജീവിക്കുന്നത്‌ അവരുടേതു മാത്രമായ ലോകത്തിലാണ്‌. രാഷ്ട്രത്തെക്കുറിച്ചോ അതിന്റെ ഗതിവിഗതികളെക്കുറിച്ചോ, ഭാവിയെക്കുറിച്ചോ തെല്ലും ഉല്‍ക്കണ്ഠയില്ലാത്തവരാണിവര്‍. ഇതിനു ഇവരെ മാത്രം പഴിചാരുന്നതില്‍ യാതൊരു അര്‍ത്ഥമില്ല താനും. ഇവരെ നിയന്ത്രിക്കുന്ന, ഇവരുടെ സമയങ്ങളെയും, ബുദ്ധിയേയും, അക്ഷരാര്‍ത്ഥത്തില്‍ വിലക്കെടുത്തിരിക്കുന്ന, സ്വകാര്യ ഐ. ടി കമ്പനികളിലെ ലിഖിതവും അലിഖിതവുമായ തൊഴില്‍ നിയമങ്ങളും, കമ്പനി മേധാവികളുടെ മനോഭാവവുമാണ്‌ യഥാര്‍ത്ഥ പ്രതികള്‍.

ഒരു കാലത്തു നമ്മെ അലട്ടിയിരുന്ന പ്രശ്നം brain drain എന്ന മസ്തിഷ്കശ്രവണമായിരുന്നുവെങ്കില്‍ ഇന്നു നാം നേരിടുന്ന പ്രശ്നങ്ങള്‍ ആഭ്യന്തരതൊഴില്‍മേഖലയില്‍ തന്നെയാണ്‌. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍പ്പോലും രാഷ്ട്രത്തിനു സഹായകമായ ഗവേഷണങ്ങള്‍ നടത്തുന്നതിലും, അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തെ പ്രധിനിധീകരിച്ചു പ്രബന്ധങ്ങളും, ധവളപത്രങ്ങളും അവതരിപ്പിക്കുന്നതിന്‌ പോലും ഈ തലമുറ തയ്യാറാകുന്നില്ലെന്നതാണ്‌ വാസ്തവം.

'അലക്കൊഴിഞ്ഞിട്ടു നേരമില്ലെന്നു' പറയുന്നതു പോലെ രാവും പകലുമന്യെ പണി ചെയുന്ന ഇക്കൂട്ടര്‍ക്ക്‌ പിന്നെ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എവിടെയാണ്‌ നേരം?

മുന്‍കാലങ്ങളില്‍ യുവതലമുറ രാജ്യത്തിനു സമ്മാനിച്ച ക്രിയാത്മകമായ സംഭാവനകളെക്കുറിച്ചു ചിന്തിച്ചാല്‍, ഇതൊരു ഷണ്ഡസമൂഹമാണോ എന്നു നാം ചിന്തിച്ചു പോകും.

ഈ പ്രതിസന്ധിക്കു ഒരു പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍, ദിനം പ്രതി കൂണു പോലെ മുളച്ചു പൊന്തുന്ന രാജ്യത്തെ എഞ്ചിനീറിംഗ്‌ കോളേജുകളില്‍ നിന്നു വര്‍ഷാവര്‍ഷം അടവെച്ചു പുറത്തിറക്കുന്ന ഭാരതത്തിന്റെ ഈ പുത്തന്‍ തലമുറയില്‍ നിന്നു നാം സാമൂഹ്യ പ്രതിബദ്ധത പ്രതീക്ഷിക്കുന്നതു തികച്ചും വിഢ്ഢിത്തമായിരിക്കും.

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ ഇവിടെ അന്തര്‍മുഖരായി മയങ്ങിക്കിടക്കുന്ന കാലത്തോളം ഭാരതത്തിന്റെ ഭാവി കള്ളന്മാരും കഴുത്തറപ്പന്മാരും വിദ്യാഹീനരുമായ ഒരു പറ്റം രാഷ്ട്രീയക്കോമരങ്ങളുടെ കയ്യിലായിരിക്കും.

ഉത്തിഷ്ഠത ജാഗ്രത!

Comments

Anonymous said…
Dei.. I.T kare.. theevravathikal akkaruthu……….

Ithreyum nammal sahikununduo ennna nakna sathyam ithu vayichapolanuooo manasilayathu…..

Nammalee samathikkanam.. react cheyan samayam illaa innoru delivery ullathanuoo… “Jai Hind” J
prapra said…
സൂഫി, നല്ല ലേഖനം. രണ്ട്‌ മൂന്നു കാര്യങ്ങള്‍ ഇവിടെ ഉണര്‍ന്നു ചിന്തിക്കേണ്ടതുണ്ട്‌. ഭാരതത്തിന്റെ ഭാവി വിവര സാങ്കേതിക മേഖലയില്‍ അല്ല. വളര്‍ന്നു വരുന്ന സമൂഹത്തിനു ജോലി സാദ്ധ്യത ഉണ്ടാകുന്ന മേഖലയില്‍ ആണ്‌. ഇന്നത്തെ സ്ഥിതി വെച്ചു നോക്കുമ്പോള്‍ വിവര സാങ്കേതിക മേഖലയില്‍ ആണെന്നു പറയാം. ഒരു കാലത്ത്‌ ഗള്‍ഫ്‌ ആയിരുന്നു എല്ലാവരുടെയും മോഹം, ഇന്നു അതു കുറേയൊക്കെ മാറിയില്ലേ?

നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ആണു ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്‌. ഒരിക്കലും ഒരു കമ്പനി മുതലാളി ഒരു ജന്‍മിയും ഒരു എഞ്ജിനീയര്‍ കുടിയാനും അല്ല. അങ്ങനെ ഒരു സ്ഥിതി വിശേഷം നമ്മള്‍ ആയി തന്നെ ഉണ്ടാക്കുകയാണു. സൂഫി, അസ്വാതന്ത്ര്യം എന്നു പറയുന്നതു എന്താണെന്നു എനിക്കു മനസ്സിലായില്ല. അവിടെ മൂന്നു വറ്‌ഷത്തെ bond വെപ്പിച്ചു, പീഡിപ്പിക്കുകയാണു എന്നൊന്നും ഞാന്‍ കരുതുന്നില്ല. നമ്മുടെ ഒരോരുത്തരുടെയും തനി പകര്‍പ്പ്‌ ആണു അവിടെ ജോലി ചെയ്യുന്ന ഓരൊ വ്യക്തിയും. അതു പോലെ project management, time management എന്നൊക്കെയുള്ള കാര്യങ്ങള്‍ കേട്ടു കേള്‍വി ഇല്ലാത്ത സാധനം ആണ്‌. അവിടെ വെച്ചു തന്നെ ആണ്‌ പ്രശ്നങ്ങള്‍ തുടങ്ങുന്നതും.

24 X 7 എന്നുള്ള ജോലി സമയം പല മേഖലയിലും ലോകത്തുള്ള കാര്യങ്ങള്‍ ആണു, നാട്ടിലെ സര്‍ക്കാര്‍ ജോലി ഒഴികെ. പത്ര പ്രവര്‍ത്തനം, മെഡിക്കല്‍, പോലീസ്‌, അംബുലന്‍സ്‌, ഫൈറ്‍ തുടങ്ങിയവ തന്നെ നമ്മുടെ മുന്നിള്ള 24 x 7 ഷാപ്പുകള്‍ അല്ലേ? അപ്പോള്‍ പിന്നെ എഞ്ജിനീയര്‍മാരെ എന്തിനു അകറ്റി നിറ്‍ത്തണം? ഇവിടെ അമേരിക്കയില്‍ എപ്പോള്‍ വേണെങ്കിലും വിളിച്ചുകൊള്ളാന്‍ താല്‍പര്യം പ്രകടിപ്പിച്ച അദ്ധ്യാപകരെ എനിക്കറിയാം.

നമ്മള്‍ ചര്‍ച്ചക്ക്‌ എടുക്കേണ്ട കാര്യങ്ങള്‍ അഹോരാത്രം പണിയെടുക്കുന്നതിനെ കുറിച്ചല്ല, എന്തു ചെയ്യുന്നു, അതു ചെയ്യുന്നതില്‍ അയാള്‍ എത്ര സുഖം അനുഭവിക്കുന്നു എന്നാണ്‌. താല്‍പര്യം ഇല്ലാത്ത ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും അവനവനെ നശിപ്പിക്കുകയാണ്‌. ഇവിടെ ആണ്‌ സ്വകാര്യ മേഖലയിലെ flexibility ഉപകരിക്കപ്പെടേണ്ടതു. ജോലി മാറാനും മേഖല മാറാനും ആരും തടസ്സം നില്‍ക്കുന്നില്ലല്ലോ, മിക്ക അവസരങ്ങളിലും.

ഹോട്ടല്‍ ഭക്ഷണ കാര്യം ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ഇതൊക്കെ എല്ലാ സ്ഥലങ്ങളിലും ഉണ്ടാകും. നമ്മള്‍ എങ്ങനെ സ്വീകരിക്കും എന്നനുസരിച്ചിരിക്കും ഏറ്റക്കുറച്ചിലുകള്‍.

അലക്കൊഴിഞ്ഞിട്ടു നേരമില്ല എന്നതല്ല കാര്യം, നമ്മള്‍ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നില്ല എന്നതാണ്‌. അതല്ലെങ്കില്‍ ഇനി ഒന്നും നമ്മളെ കൊണ്ടു വയ്യ എന്ന മനോഭാവം (escapism). അതോ ഒഴുക്കിനൊത്തു നീങ്ങുന്നതിന്റെ ഒരു സുഖം. ഒരു ദിവസം ലീവെടുത്തു ഈ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തിയാല്‍ ചിലപ്പോള്‍ വ്യത്യാസം ഉണ്ടായേക്കും. അതിനു തൊഴിലാളി യൂണിയന്‍-ന്റെ ആവശ്യമോ, തീവ്രവാദ നയങ്ങളോ ഒന്നും വേണ്ട. കമ്പനിക്കു തീറെഴുതി കൊടുത്തു എന്നു പറയുന്ന സമയത്ത്‌ നിന്നു കുറച്ച്‌ തിരിച്ചെടുത്ത്‌ ഇടക്കു ഈ താഴെ പറയുന്ന കാര്യങ്ങള്‍ എല്ലാവരും ഒന്നു ആലോചിച്ചു നോക്കട്ടെ:

*. What am I doing here?
*. Is the job I am doing adding any value to me?
*. Does it really require an Engineering degree?
*. What am I sacrificing trying to do this job?
*. How long do I want to do this?
*. What is the dependence factor on me?
*. How can I do better?
*. Am I overloaded with work?
*. Why was I overloaded? When and why didnt I say 'NO'?
*. Will I be fired for saying 'NO'?
*. If I get fired, will I get a job else where?
*. How long can I tolerate doing this?
*. How can I do it different and better?
*. When do I want to make a change?
*. How can I plan the change, who should I seek help from?
Kuttyedathi said…
സൂഫി,

ഉഗ്രനായിട്ടുണ്ട്‌ ലേഖനം. പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലം വളരെ വളരെ സത്യവും.

മൂന്നര വര്‍ഷത്തെ റ്റെക്നോപാര്‍ക്ക്‌ ജീവിതത്തിനിടയില്‍ പലപ്പോളും പലവട്ടം ഞാന്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങളാണു സൂഫി ലേഖനത്തിലെഴുതിയിരിക്കുന്നതിലധികവും.

തൊഴില്‍ നിയമങ്ങള്‍ക്കൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. എത്രയോ ദിവസങ്ങളില്‍ രാത്രി 10 മണിക്കും പത്തരക്കുമൊക്കെ ഞാന്‍ വീട്ടില്‍ പോയിരിക്കുന്നു. ആ സമയത്തും എല്ല കമ്പനികളുടെയും വണ്ടികള്‍ അവിടെ ആളെ കേറ്റാന്‍ കിടക്കുന്നുണ്ടാവും.

ഇവിടെ 8 മണിക്കൂര്‍ കഴിഞ്ഞ്‌ ഒരു മിനിറ്റ്‌ കൂടുതല്‍ ജോലി ചെയ്താല്‍ നമുക്ക്‌ ഓവര്‍റ്റൈം പേയ്മന്റ്‌ കിട്ടും. അവിടെയോ ? 95 ശതമാനത്തിലധികം ആള്‍ക്കാരും എല്ലാ ദിവസവും 12 മണിക്കൂറോ അതില്‍ക്കൂടുതലോ ജോലി ചെയ്യുന്നു. ഒരു രൂപ പോലും കൂടുതല്‍ കിട്ടാതെ.

ആരുമാരെയും തല്ലിയോ നിര്‍ബന്ധിച്ചോ ചെയ്യിക്കുന്നതല്ലയിത്‌. പക്ഷേ, സൂഫി പറഞ്ഞ റിയലിസ്റ്റിക്‌ അല്ലാത്ത പ്രോജക്റ്റ്‌ ഡെഡ്‌ലൈനുകള്‍ 'കോഡിംഗ്‌ തൊഴിലാളികളെ' ഇങ്ങനെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു.

ബാംഗ്‌ളൂരില്‍ സ്ഥിതി ഇതിലും ഭീകരമാണെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. രാവിലെ 8 മുതല്‍ വൈകിട്ട്‌ 7 മണി വരെ നിര്‍ബന്ധമായും ഓഫീസിലുണ്ടാവണമെന്നാണു നിയമമെന്ന് വൈറ്റ്‌ഫീല്‍ടില്‍ ഓഫീസുള്ള ഒരു കൂട്ടുകാരി പറഞ്ഞത്‌. 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണവകാശമുള്ളത്‌ ?

ഭക്ഷണത്തിന്റെ വിലയെപ്പറ്റി പറയാതിരിക്കുകയാവും ഭേദം. തിരുവനന്തപുരത്തിനു പുറത്തുള്ള ജില്ലകളില്‍ നിന്നുള്ളവരധികവും ലോട്ജുകളിലോ മറ്റോ താമസിച്ചു മൂന്നു നേരത്തെ ഭക്ഷണവും റ്റെക്നോപാര്‍ക്‌ കഫേറ്റീരിയകളില്‍ നിന്നു കഴിക്കാന്‍ നിര്‍ബന്ധിതരാണ്‌. 3 നേരം വയറു നിറയാന്‍ മാത്രം എന്തെങ്കിലും കഴിച്ചാല്‍ രാവിലെ 15, ഉച്ചക്ക്‌ 35 വൈകിട്ട്‌ 35 ഈ രീതിയില്‍ 85 രൂപ കൂളായിട്ട്‌ മാറികിട്ടും.

'നിള' ബില്‍ടിങ്ങിന്റെ മുന്‍പില്‍ അത്തപൂക്കളമില്ലാത്ത ദിവസങ്ങള്‍ വിരളമാണ്‌. നെറ്റിപട്ടം കെട്ടിയ ആനയുടെ മുകളില്‍ സായിപ്പിനേയും മദാമ്മയേയും ഉന്തികേറ്റിയുള്ള പേക്കൂത്തുകള്‍ കണ്ടു വല്ലാതെ ലജ്ജ തോന്നിയിട്ടുണ്ട്‌. സായിപ്പിനെ പറ്റിച്ച്‌/പ്രീതിപ്പെടുത്തി പ്രൊജക്റ്റ്‌ തട്ടിയെടുക്കാന്‍ ഇന്നുമീ പഴയ നംബറുകളൊക്കെ തന്നെയവിടെ നടക്കുന്നുണ്ടോയെന്ന് നിശ്ചയമില്ല.

പുറം ലോകത്ത്‌ നടക്കുന്ന സമരങ്ങളെയും ഹര്‍ത്താലിനേയും പറ്റിയെന്തിനു പറയണം ? റ്റെക്നോപര്‍ക്കിനുള്ളില്‍ തന്നെ 'റ്റൊറോയിട്‌' എന്നൊരു കമ്പനിയില്‍ ദിവസങ്ങളോളം സമരം നടന്നപ്പോള്‍ മറ്റു കമ്പനികളുടെ പ്രതികരണമെന്താരുന്നു ?

അതിനുള്ളിലെ ജന്മങ്ങള്‍ ആരുമൊന്നിനെയും പറ്റി ബോതേഡ്‌ അല്ലെന്നെനിക്കു തോന്നിയിട്ടുണ്ട്‌. എന്തിന്‌, ദിവസേന പത്രം വായിക്കുന്ന സ്വഭാവം ഉള്ള ആളുകള്‍ വെറും 5 ശതമാനം പോലുമില്ലാരുന്നു എന്റെ ഓഫീസില്‍ . മറ്റുള്ള കമ്പനികളിലും സ്ഥിതി മറ്റൊന്നാകുമെന്നെനിക്ക്‌ വിശ്വാസം പോര. അലക്കൊഴിഞ്ഞിട്ട്‌ ....?

മതില്‍ക്കെട്ടിനുള്ളിലെ ലോകത്തെ പുറം ലോകം എങ്ങനെ കാണുന്നു എന്നുള്ളതിന്റെ ഭീകര മുഖം അറിയണമെങ്കില്‍ വല്ലപ്പോളുമൊരിക്കല്‍ കമ്പനി ബസൊക്കെയൊന്നുപേക്ഷിച്ചു സാദാ കെ എസ്‌ ആര്‍ ടി സി ബസില്‍ കഴക്കൂട്ടത്തൊന്ന് വന്നിറങ്ങി, റ്റെക്നോപാര്‍ക്കിലേക്കൊരു ആട്ടോ വിളിച്ചു നോക്കണം. മീറ്ററിട്ട്‌ പോയാല്‍ മിനിമം ചാര്‍ജിനുള്ള ദൂരമേയുള്ളൂ. പക്ഷേ 15 രൂപ കൊടുക്കാതെ ഒറ്റ ഓട്ടോക്കാരന്‍ പോലും നിങ്ങളെ ആപ്പീസിലെത്തിക്കില്ല. ( ഇപ്പോളതെത്രയായോ എന്തോ ?? ) . രാവിലെ മലബാറിനോ മറ്റോ വന്ന് കഴക്കൂട്ടം സ്റ്റേഷനിലിറങ്ങിയാലും സ്ഥിതി വ്യത്യസ്തമല്ല.

റ്റെക്നോപാര്‍ക്കിലെ ജോലിക്കാര്‍ ഒന്നു മനസ്സുവച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ ഈ ഓട്ടോക്കാരുടെ അഹങ്കാരം. ഒരു ബസില്‍ നിന്നും അഞ്ചുപേര്‍ ഇറങ്ങുന്നു. 5 പേരും 5 ഓട്ടോകളിലായി 'നിള' യിലേക്കുതന്നെ പോകുന്നു. എത്രയോ വട്ടം ഞാന്‍ കണ്ടിരിക്കുന്നു ഈ കാഴ്ച! അതിനുപകരം 3 പേരൊരുമിച്ചൊരോട്ടോയില്‍ പോയാല്‍ പതിനഞ്ചിന്‌ പകരം അഞ്ചല്ലേ ഓരോരുത്തരുടേയും പോക്കറ്റില്‍ ന്നു പോകുള്ളൂ ? അതിന്‌ പക്ഷേ ആദ്യം ഈ ഒച്ചുകള്‍ തങ്ങള്‍ക്കും ചുറ്റും തീര്‍ത്തിരിക്കുന്ന കൊക്കൂണില്‍ന്നിറങ്ങി വരണം. റ്റൈയൊക്കെ കെട്ടി കഴുത്തില്‍ ബാട്ജും തൂക്കിയ ഞാന്‍ എന്ന ദുരഭിമാനത്തിന്റെ കുപ്പായമുരിഞ്ഞു ദൂരെയെറിയണം.

പറഞ്ഞാലൊരുപാടു പറയാനുണ്ട്‌. സമയമില്ലാത്ത കൊണ്ടിവിടെ നിറുത്തുന്നു.
evuraan said…
നോവിപ്പിക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍.

നല്ല ലേഖനം. സന്തോഷമായി. ഇതാണ് ബ്ലോഗ്ഗിന്റെ മഹത്വം.

കുട്ട്യേടത്തിയുടെ കമ്മന്റും നല്ലത് - അത് തന്നെ ഒരു ബ്ലോഗാക്കിക്കൂടെ?

ഐ.ടി. നല്ലതു തന്നെ? പക്ഷെ, indigenous ആവശ്യങ്ങള്‍ക്ക് നമ്മളത് എത്ര മാത്രം ഉപയോഗിക്കുന്നു എന്നതിലാണ് കാതല്‍. അല്ലാതെ, വല്ലവനും വിടു‌വേല ചെയ്യുന്നതു കൊണ്ടായില്ലല്ലോ.

ബാക്കി പിന്നിടെപ്പെഴെങ്കിലും..
വല്ലവന്റെയും വീട്ടുവേല ചെയ്യുന്നതിനെ പറ്റി എവൂരൻ പറഞ്ഞപ്പോളാണ് ഈ കാർട്ടൂൺ ഓർമ്മ വന്നത്.
http://www.illwillpress.com/vault.html.
Tech Support II എന്ന കാർട്ടൂണാണ് ഞാനുദ്ദേശിച്ചത്.
Jayan said…
Interesting artcile. Much more interesting is what Prapra wrote. If one is determined, he/she can make the difference.

Appeasment by the way is every where (in Kerala). Companies get business and money with their competency in technology, domain and delivery models. Not by thalappoli.
Manjithkaini said…
സൂഫിവര്യോ,

ഈ പ്രതിഭാസത്തെപ്പറ്റി മറ്റൊരു ബാംഗ്ലൂര്‍ ബ്ലോഗന്‍ രാത്രിഞ്ചരന്‍ പറഞ്ഞ കമന്റ് ഇവിടേക്കൊന്നു പകര്‍ത്തട്ടെ.
---
ഇടവേളകളിൽ അധികാരത്തിന്റെ ചാരുകസേരയിൽ മലർന്നു കിടന്നു വെള്ളിച്ചെല്ലം തുറന്ന് നാലുംകൂട്ടി മുറുക്കി ജനങ്ങളുടെ മുഖത്ത്‌ കാർക്കിച്ചുതുപ്പിയ ഒരു തലമുറയുടെ നെറികേടുകൾക്കുള്ള പ്രായശ്ച്ചിത്തമായെങ്കിലും ഈ തലമുറ 18 മണിക്കൂർ ജോലി ചെയ്യണം
----
Anonymous said…
Very well put article.

Could not help wondering about the frenzy about Infopark and what not.
The media that is driving the pro-park campaign and conditioning the masses for the promised wonder world it is going to create will be only ignoring the sad lives these minions, forever. For they are doing the same thing to their employees too, allegedly.


Sajith.
Anonymous said…
Even if we r saying abot rules & regulations and humanity, nobody really think abot the situations when the get a piece of bread. We know that 90% of the S/W engg are compelled todo this only because of the lack of another alternative. From there their mouth is tiedup and they r embedded with some commands and like Robots they r moving in their predefined path. When the present trainees become seniors they will also repeat the activities what the compelled to do in their training period. This process repeats all the time. So somebody should take initiatives to alter this process. Discssions should not be for mere discussion there should be some action.can you bell the cat?.
JAYAN
Durga said…
അതെ. ഇതിനോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. പഠിച്ചിരുന്ന കാലത്തു ഏറ്റവും സ്വപ്നം കണ്ടിരുന്ന ജോലി ഒരു മരീചികയാണെന്നു പലപ്പോഴും തൊന്നിപ്പോയിട്ടുണ്ട്.

അവസാനം ഞാന്‍ തന്നെ ഒരു പരിഹാരം കണ്ടെത്തി. അവനവന്റെ ജൊലിസമയത്തെക്കുറിച്ചൂ ബൊധവതിയാകുക.

എല്ലാറ്റിനും ഒരു ക്രിത്യസമയം വയ്ക്കുക. കമ്പ്യൂട്ടറെന്ന കണിശക്കാരന്‍ മെഷീനില്‍ പണിയെടുക്കുന്ന നമ്മളും കുറെയൊക്കെ കണിശക്കാരാകണം. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും കൊടുക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വിനോദങളെ തിരിച്ചറിഞ്ഞു സ്വയം ഒഴിവുസമയങ്ങളുണ്ടാക്കി അവയ്കൊക്കെ സമയം കണ്ടെത്തുക.
ജോലി ഒരിക്കലും നിങ്ങളെ കാര്‍ന്നു തിന്നാതെ, ജീവിക്കാനുള്ള ഒരു ഉപാധീ മാത്രമാണു അതെന്ന തിരിച്ചറിവു വളര്‍ത്തിയെടുക്കുക.
ഐ ടി മെഖലയ്ക്കൂ ഒരു പുറം ലോകമുണ്ടെന്നും ലോകത്തു നല്ലൊരു ശതമാനം ജനങ്ങള്‍ അവിടെയാണെന്നും തിരിച്ചറിയുക. ലോകജനതയുടെ പ്രശ്നങ്ങളെക്കുറിച്ചു സദാ അവബോധമുണ്ടായിരിക്കുക.
ഇതിനായി വാര്‍ത്താമാധ്യമങ്ങളുമായി സദാ സമ്പര്‍ക്കത്തിലായിരിക്കുവാന്‍‍ ശ്രദ്ധിക്കുക.
വ്യായാമം ശീലമാക്കുക. കഴിയുന്നത്ര ശുദ്ധവായു ശ്വസിക്കുക. ജോലിസമയത്തിനു പുറത്തു നിങ്ങള്‍ ഒരു പച്ചമനുഷ്യനാകുക. മനസ്സില്‍ മ്രിദുലവികാരങ്ങള്‍ ‍വളറ്ത്തിയെടുക്കുക.
പ്രാര്‍ത്ഠ്ന ശീലമാക്കുക.
കഴിയുന്നത്ര പ്രക്രിതിയോടിണങ്ങി ജീവിക്കുക.
പുഞ്ചിരിക്കുവാന്‍ പഠിക്കുക. കൊച്ചുകുട്ടികളുമായി സമ്പറ്ക്കം പുലറ്ത്തുക.അവരില്‍ നിന്നും നമുക്കു എറെ പഠിക്കാനുണ്ടെന്നറിയുക.

ഇതൊക്കെ നാം ശീലിച്ചു തുടങിയാല്‍, പിന്നീടു ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്മ്പ്പോള്‍ പശ്ചാത്തപിക്കേണ്ടി വരില്ല.
Anonymous said…
Hi there,
Your thoughts are premitive, but observations are interesting. First of all, please understand IT is a minor segment in India interms of economy as well as population share. Its a blown up balloon and so are most of the problems.

1) If a company is trying to grab projects just by cheap-tricks like an elephant ride, its that company to be blamed for, not the Industry. I work for a premium IT services company and all the orders that I've grabbed are purely based on value. I'm sure US software gets projects because of the value it offers.

2) Most of the extra work hours problems are created by employees only. I've never seen a company asking its employees to work for 18 hours a day. Its up to you howmuch load you want to take and deliver. If you plan your day and load properly and productively, you wouldnt have to work extra hours. Probably you have bad managers, but its up to you whether you want to accept it or not. I've noticed that, most of the times the work force itself is not virtous and clean enough to launch an opposition. In my own office, I find people spending time reading news papers, gossipping and wasting time and then complaining that they're overloaded. The opposition may cost you a promotion or a high salary hike..but then, its up to you to judge whats more important for you. If nothing works, switch your job. (Which you wouldnt do because you need this 5 figure to get credited to your account everymonth)

3) Food problems are existing everywhere, even outside IT parks.

4) 24x7 operations is not only IT specific. Shopfloors, doctors, security,and any emergency service runs on a 24x7 basis across the globe. Highlighting this as a big concern itself shows your ignorance on outside world.

5) Outside world is jelous of Techno Folks: This to some extend is true. but arent we jelous of cricketers / film stars who mint a lot more than we do ? Its a universal phenomenon.

6) Security problems: Its true that toomany tiers are forming in Indian economy system. Earlier there used to be just three classes. Rich, Middle, and Poor. Now, the Middle is slowly moving up and down and there are 5 tiers. This would certainly cause social imbalances and related crimes. Solution is not communism, but an effective law and order system and erradication of unemployment.It shouldnt so happen as in the case of Egypt or Nigeria, where the major occupation of police force is to protect tourists and rich, from the attacks of poor.

Cheers
Abhilash
Anonymous said…
Hello Macha ,

Chumma poadai .. It is very easy to give comments. Can you do something, if not just stop writing like this , why you went there in chennai to work . Is the situation is much better there. Dialogues.... that is very easy. If you cannot say them to go to hell and search some other job or start something your own, shut your mouth and work . Because we are living in a world were customer is the king and this all will happen there............

Why you cannot comeback to TVM tech park and try for a new movement to correct all this .

Think about it
സൂഫി,
ലെഖനം നന്നായി..
പ്രതിബദ്ധത ചോര്‍ന്നു പോയത് I.T യുമായി ബന്ധപ്പെടുത്തി പറഞ്ഞ രീതി കൊള്ളാ‍ാം. എനിക്ക് തോന്നിയിടട്ടുള്ളത് ഇത് I.T വരുന്നതിനു മുന്‍പേ ഉണ്ടായിരുന്ന ഒന്നായിരുന്നുവെന്നാണു്.
IT ഇത് കൂടുതല്‍ പ്രകടമാക്കിയെന്നേയുള്ളുവെന്നാണു്
Unknown said…
സൂഫി,

ലേഖനം നന്ന്.
അഭിപ്രായങ്ങള്‍ ചിലത് പറയണമെന്നുണ്ട്.
സമയക്കുറവ് കൊണ്ട് പിന്നീടാവാം.
ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് ജോലിയുണ്ട്!!
സൂഫി said…
പ്രിയപ്പെട്ടവരെ,
എന്റെ ചെറുലേഖനം ഈയൊരു വസ്തുതയെക്കുറിച്ചു പലര്‍ക്കും ചിന്തിക്കുവാനും,തങ്ങളുടെ കാലിക സാഹചര്യങ്ങളൂമായി താരതമ്യപ്പെടുത്തി അവലോകനം ചെയ്യാനും ഉതകി എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌.
വിഷയസംബന്ധമായി ഒരു അവബോധം സൃഷ്ടിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം. പുതിയ തലമുറക്ക്‌ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുന്നു എന്ന എന്റെ ആശങ്കയെ സാധൂകരിക്കാനുതകും എന്നു ഞാന്‍ കരുതിയ കേവലം ഒരു ഉദാഹരണം മാത്രമായിരുന്നു ടെക്നോപാര്‍ക്ക്‌ എന്ന പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍.

എന്നാല്‍ വളരെക്കുറച്ചു പേര്‍, വിഷയത്തിന്റെ പ്രസക്തിയെ ഗ്ലോബലായെടുക്കാതെ റ്റെക്നോപര്‍ക്കിനെതിരെ കൊതിക്കെറുവു പറഞ്ഞവന്റെ നേരെ എന്നതു പോലെ, എനിക്കു നേരെ നിശിതവിമര്‍ശനം നടത്തുകയാണുണ്ടായത്‌. ഈമെയില്‍ വഴി ലഭിച്ച ആ സന്ദേശങ്ങള്‍ പലതും, അതിരൂക്ഷമായതുകൊണ്ടും, അവ ടെക്നോപാര്‍ക്കിലെ കമ്പനികളിലെ ടോപ്പ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നാണെന്നുള്ളതുകൊണ്ടും അവയൊന്നും ഞാനിവിടെ ഈ കമന്റ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നില്ല.

വിനിത, നിശാല്‍, കുട്ട്യേടത്തി, ജയന്‍, സജിത്ത്‌, ദുര്‍ഗ്ഗ നിങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ക്കു നന്ദി.

ഏവൂരാന്‍, മഞ്ചിത്ത്‌, നളന്‍, കണക്കന്‍, യാത്രാമൊഴി
നമ്മുടെ ചിന്തകള്‍ ഇവിടെ ഇഴ ചേരുന്നു.
പ്രബേഷിന്റെ (prapra) സംശയങ്ങളില്‍ പലതിനും, കുട്ട്യേടത്തിയുടെ അനുഭസാക്ഷ്യം മറുപടി നല്‍കുന്നുണ്ട്‌. മൂന്നു വര്‍ഷം ബോണ്ട്‌ വെച്ച്‌ പീഡിപ്പിക്കുന്നതാണോ അസ്വാതന്ത്ര്യം എന്നു പ്രബേഷ്‌ ചോദിക്കുന്നു. അതും ഇത്തരം പാര്‍ക്കുകളില്‍ നടക്കുന്നു എന്നുള്ളതാണ്‌ യാഥാര്‍ത്യം.

പ്രബേഷ്‌ മുന്നോട്ടു വെച്ച സൊലൂഷന്‍ വളരെ ചിന്തോദ്ദീപകമാണ്‌.എന്നാല്‍ യൂറോപ്യന്‍സിനെപ്പോലെയോ, അമേരിക്കന്‍സിനെപോലെയോ, ജോലിയെപ്പറ്റി അങ്ങനെ റാഷണലായി ചിന്തിക്കുന്നതില്‍നിന്നു നമ്മളെ തടയുന്ന ഒരു പാടു പരിമിതികള്‍ നമുക്കുണ്ട്‌ എന്നുള്ളിടത്താണ്‌ ഇതിന്റെ പ്രായോഗിക പ്രശ്നം.
സാമൂഹ്യപ്രതിബദ്ധത എന്നത്‌ ഡോളറിനു വിലക്ക്‌ വാങ്ങി ആളുകളില്‍ കുത്തിവെക്കാവുന്ന ഒരു മരുന്നാണെന്ന് എനിക്കു തോന്നുന്നില്ല. സമരങ്ങളും, പ്രക്ഷോഭങ്ങളും, തൊഴിലാളി യൂണിയനും, തീവ്രവാദ നയങ്ങളുമാണ്‌ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള വഴികളെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ ദുര്‍ഗ നല്‍കുന്ന പാഠങ്ങളോട്‌ എനിക്കേറെ പ്രതിപത്തി തോന്നുന്നു.

അഭിലാഷ്‌,അജീഷ്‌, സാം
നിലപാടുകളില്‍ നിങ്ങള്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇരുത്തി ചിന്തിക്കുമ്പോല്‍ നിങ്ങളുന്നയിക്കുന്ന ബാലിശമായ ചോദ്യങ്ങള്‍ക്കു സ്വയമുത്തരം കണ്ടെത്താന്‍ കഴിയും. അവനവനു ചുറ്റും തീര്‍ത്ത കൂടുകളില്‍ നിന്നും, അവനവന്റെ വൃത്തങ്ങളില്‍ നിന്നും പുറത്തുവന്നു വിശാലമായി ചിന്തിക്കുക. തുറന്ന ചിന്തകള്‍ക്ക്‌ ഒരു പാടു ദൂരം യാത്ര ചെയ്യാന്‍ കഴിയും.
Anonymous said…
Everybody has all the opportunities. Only thing is that, the person has to utilise those. For that some sort of determination is needed. Hi Soofi, just do it and enjoy. Please do not put everybody into your group.
Really wonder what do you mean by "Pradibadhada". Anyway, I think it is related to living as a social human being. If you are not doing anything for our society why do you blame other Software Engineers ? Do you think that everybody is like you?

I shall suggest one thing, just select some poor students at your native place or some village in our beloved India, and take the responsibility to ensure a job for them, so that they also reach our standard. Anybody can bluff anything, but doing some thing is difficult than just bluffing dialogs. Then, if you do something like this, that is good, even then, it is not a licence to blame all the Software Engineers together like this.
Then, let me tell this also, I agreed...you are a person who knows language very well, but please do not use that to disturb others. Try to use that to encourage others.
സൂഫി said…
കേവലമൊരു പേരു വെച്ചു പോലും കമന്റാന്‍ ചങ്കൂറ്റമില്ലാത്ത അനോണി താങ്കളുടെ അസഹിഷ്ണുത ഞാന്‍ മനസ്സിലാക്കുന്നു..
see my next posting and enjoy that too
Kalesh Kumar said…
സൂഫീ,
ലേഖനം നന്നായിട്ടുണ്ട്!
ഇതിന്റെ സ്കോപ്പ് ഐ.ടീ മേഖല മാത്രമാണോ? ഈ ചൂഷണം യൂണിവേഴ്സല്‍ ട്രൂത്തല്ലേ? പ്രവാസികള്‍ക്കും ഇത് റിലേറ്റ് ചെയ്യാം!(അറ്റ് ലീസ്റ്റ് - ഗള്‍ഫന്മാര്‍ക്കെങ്കിലും)
എന്ത് ചെയ്യാം? ജീവിക്കണ്ടേ???
Anonymous said…
I know, you can do ONLY this...just bluffing...Barking dogs seldom bite...Here, bluffing people, seldom "DO" something...Means, you youself do NOT have any "pradibadhadha" and trying to find same fault with others. Bye for ever.
Anonymous said…
Firstly, all these people foul mouthing US Technology can't wait to get in. US Technology started with just 14 employees in 1999 and now has over 2500 employees catering to the IT needs of several major Fortune 500 companies. Fact is, US Technology is the second highest paying company in Technopark (after Infosys) and the work culture there is incredibly free. It is only natural that employees of other companies like NeST (the largest Technopark company, once upon a time) will feel jealous. I worked with US Technology previously, and I've never regretted working there.

Secondly, all those who feel IT is not a good sector to work in can go and work for PSUs like BSNL, where they can do routine 9-5 jobs for the rest of their professional lives. Nobody is being forced to work in IT companies. In my experience, it is the least productive people who take 5 cofee breaks and extended breakfast and lunch breaks that tend to work late in the night. I have not met a single person of age 25 or above, working on a 9-5 job in a government organization, who is happy with his/her job.

Thirdly, law and order is the responsibility of the government (enthenkilum oru responsibility governmentinum vende?). If Kazhakootam is infested with criminal activity, the citizens must demand that government do something about it, rather than crib about the IT companies attracting criminals. IT companies adaykkunna tax eduthu government employees-inu puttadikkan kodukkan maathram upayogichal pora. Law and order situation improve cheyyanum upayogichu koode?

Fourthly, it is a shame that Keralites are calling our cultural symbols like decorated elephants and thaalapoli as 'cheap tricks'. Most foreign clients who come to India wish to savour the unique aspects of the local culture. They would have never seen a decorated elephant ever, and that too at this close a range. What is wrong with giving them that good experience?

Fifth: This blog post reflects the typical insular mentality that most Keralites have. Keralites unnecessarily intellectualize little things. They typically crib about the silly matters while forgetting the big picture.

Sixth: I saw Soofi blaming another poster for posting an anonymous post. If he doesn't want people to post anonymously, he should disable anonymous posts in the blog. There is nothing shameful about making anonyumous posts.

Seventh: Soofi, if you are working in the IT industry and are being made to work long hours, how did you get the time to make this lengthy post (that too in Malayalam) on a working day? Didn't you use the free high-speed Internet access your company provided to make this post?

Eighth: Soofi, samayam kittumbol sakhaakkalude naattil sambhavikkunna kaaryangal (http://www.time.com/time/asia/covers/501060313/story.html) vayichu nokku. Nammude naadu ethra nallathaanennu appol manassilaakum.
Anonymous said…
Link on previous post is: http://www.time.com/time/asia/covers/501060313/story.html
Anonymous said…
Some things that Soofi forgot to mention or is ignorant of:

US Technology has a charitable society called ThejUS that is actively involved in community service. Among their many charitable activities:

* Funding for needy patients in the Regional Cancer Centre, Trivandrum

* ThejUs has adopted the government high school in Kazhakootam to provide free computer training to teachers and students

* Actively collaborating with other charitable organizations like Abhaya, for social upliftment

ThejUs' activities have been praised in all local newspapers. If the company were just interested in making money, would it do all these things?
സൂഫി said…
കോഴി കട്ടവന്റെ തലയില്‍ തൂവല്‍ എന്നു പറഞ്ഞപ്പോള്‍ തല തപ്പി നോക്കിയ കള്ളനെപ്പോലെയായല്ലോ കാര്യങ്ങള്‍. ലേഖനത്തില്‍ ഒരു കമ്പനിയേയും പേരെടുത്ത്‌ പരാമര്‍ശിച്ചിരുന്നില്ല. മാത്രമല്ല വിഷയത്തെ മുഴുവനായിത്തന്നെയാണ്‌ കണ്ടിരുന്നതും. എന്നാല്‍ ചില കമ്പനികളില്‍ നിന്നുള്ള സ്വയം ന്യായീകരണങ്ങള്‍ രസാവഹമാകുന്നു. തല്‍വിഷയ സംബന്ധമായി കേരളകൌമുദിയുടെ സണ്‍ഡേ സപ്ലിമെന്റും കണ്ടു. (16 ഏപ്രില്‍).
എന്താണിതില്‍ നിന്നും അര്‍ത്ഥമാക്കേണ്ടത്‌?
ആര്‍ക്കോ എവിടെയൊക്കെയോ കൊണ്ടു എന്നോ?
ലേഖനം ആരെയൊക്കെയോ ചൊടിപ്പിച്ചിരിക്കുന്നുവെന്നോ?
അതോ പ്രതികരണശേഷിയുള്ളവര്‍ വിരളവും അപൂര്‍വ്വം ചില കമ്പനികളില്‍ മാത്രം അവശേഷിക്കുന്നുവെന്നോ?
Anonymous said…
Ha ha ha....if somebody congratulate your ideas, then you are giving shake hand with a smile, to him/her just like a big fool. If somebody tries to oppose your ideas, then you are getting into mad and throwing bad words to the face of the person, just like a drunkard. Shame on you man.. If you post something like these, then it is natural to get critical comments also...If you cannot tolerate critical judgements, please add a note to all of your articles something similar to this, "I accept only congrats...no criticism please"

Popular posts from this blog

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌